പ്രവാസത്തില്‍ ആദ്യത്തെ പെരുന്നാള്‍. അതായിരുന്നു.പിന്നീടുണ്ടായിരുന്ന ഓരോ അവധി ദിവസങ്ങളും ഒരു യാത്രക്ക് വേണ്ടി എനിക്ക് പ്രേരണ നല്‍കിയത്.വെറുതെ ഒരു യാത്രയല്ല . അബുദാബി നഗരമധ്യത്തില്‍ നിന്നും വടക്കന്‍
എമിരേറ്റുകളിലേക്ക് കുന്നും മലയും താണ്ടി ഹത്ത ,ദിബ്ബ ,മസാഫി ,കോര്ഫുകാന്‍ ,ഫുജൈറ ,റാസല്‍ ഖൈമ ,അജ്മാന്‍ ,ഷാര്‍ജ , ദുബായ് ,അല്‍ ഐന്‍ ,വഴി വീണ്ടും അബുദാബിയില്‍ . റമളാന്‍ അവസാനത്തെ ദിവസം ഈദിന്റെ
അറിയിപ്പ് ലഭിച്ച ഉടനെ തട്ടിക്കൂട്ടിയ യാത്രയായിരുന്നു ആദ്യം .എത്ര സമയം വേണമെങ്കിലും സാഹസികം എന്ന് തോന്നുന്ന രീതിയില്‍ ഡ്രൈവിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന എന്‍റെ സ്നേഹിതന്‍ നസീര്‍ തന്നെയായിരുന്നു ആദ്യമായുള്ള
ആ യാത്രയിലും കൂട്ട്. കൂട്ടത്തില്‍ അനുഭവങ്ങളുടെ അറിവും.അര്‍ത്ഥവത്തായ നര്‍മ്മങ്ങളും ഒക്കെ പങ്കു വച്ചു ജലീല്‍ ,ഉസ്മാന്‍ ,എന്നീ കൂട്ടുകാരും .
രാത്രിയിലെ കൂരിരുട്ടും വഴിവിളക്കിന്റെ പ്രകാശവും കണ്ട് ഏറെ നേരത്തെ യാത്രക്കൊടുവില്‍ ഹത്തയോട് അടുത്ത ഒരു നമസ്കാര പള്ളിയുടെ സമീപത്തായി രാത്രി രണ്ടു മണിയോടെ കാര്‍ നിര്‍ത്തി സീറ്റുകള്‍ നിവര്‍ത്തി നാലുപേരും ഒരു ചെറു മയക്കത്തിനായി തയ്യാറെടുത്തു എപ്പോഴോ ഞാനും ഉറങ്ങി .ഇരുളില്‍ നിന്നെങ്ങോ ഒരു പൂവന്‍ കോഴിയുടെ ഉച്ചത്തിലുള്ള കൂവല്‍ കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് .മറ്റുള്ളവരും അത് കേട്ടു പക്ഷെ അവര്‍ക്ക് അത് വേറിട്ട ഒരനുഭവം തന്നെയായിരുന്നു . കോഴിയുടെ കൂവല്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നാട്ടില്‍ വച്ചു കേട്ട അനുഭവം മാത്രമായിരുന്നു അവരെ അത്ഭുതപ്പെടുത്താന്‍ കാരണം . എല്ലാവരും പ്രഭാത നമസ്കാരവും കഴിഞ്ഞു മലയാളിയായ അവിടുത്തെ ഇമാമിന്റെ അനുവാദത്തോടെ അവിടുന്ന് തന്നെ കുളിച്ചു പുതു വസ്ത്രങ്ങളും ധരിച്ചു പോകാന്‍ ഒരുങ്ങവേ അബുദാബിയില്‍ നിന്ന് വന്നവരെ സല്കരിക്കാതെ വിടുകയോ എന്ന ചോദ്യവുമായി ഇമാം ചായയുമായി വന്നു. സന്തോഷത്തോടെ ചായയും കുടിച്ചു സലാം പറഞ്ഞു വീണ്ടും യാത്ര. രണ്ടു ഈദു ഗാഹുകള്‍ പിന്നിട്ട് ഹത്ത താഴ്വരയിലെ വലിയ ഒരു ഈദു ഗാഹിലേക്ക് ...അവിടെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു വീണ്ടും യാത്ര. ആകാശം മുട്ടി നില്‍ക്കുന്ന കുന്നുകള്‍ കാണുമ്പോള്‍ അതിന്റെ നെറുകയില്‍ ഒന്ന് കയറുക തന്നെ എന്ന് പറഞ്ഞു കഴിയുന്നത്ര മുകളിലേക്ക് വലിഞ്ഞു കയറുന്ന നസീര്‍.. ഒപ്പം മറ്റു രണ്ട് പേരും . ചെങ്കുത്തായ കുന്നുകള്‍ക്കു മുകളില്‍ ഇളകി വീഴുമെന്ന പോല്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് അതി സാഹസികമായി അവര്‍ പിടിച്ചു കയറി .ഭയം കൂടെ പിറപ്പായത് കൊണ്ട് ആഗ്രഹമുണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞില്ല .
വീണ്ടും- പൊടിഞ്ഞു ഉതിര്‍ന്നു വീഴുമെന്നു തോന്നിക്കുമാറുള്ള പാറകള് നിറഞ്ഞ കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞു ചുറ്റി കിടക്കുന്ന പാതയിലൂടെ താഴ്വാരങ്ങളും, കൂട്ടം കൂട്ടമായി മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റങ്ങളും, കൂട്ടം തെറ്റി നടന്നു നീങ്ങുന്ന ഒട്ടകങ്ങളും, അങ്ങിങ്ങായി കഴുതകളും, മേഞ്ഞു നടക്കുന്ന പശുക്കളും, ഒക്കെ കണ്മുന്നിലെ കാഴ്ചകളായി കണ്ട് മറഞ്ഞു വീണ്ടും യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു .
അങ്ങകലെ കുന്നിന്‍ ചെരിവിലായി പച്ചപ്പ് നിറഞ്ഞ കൃഷിയിടം കണ്ടപ്പോള്‍ അവിടെ എത്താന്‍ ശ്രമിക്കാതിരുന്നില്ല .കല്ലുകള്‍ നിറഞ്ഞ പാത താണ്ടി വാഴയും, പപ്പായയും ,കാബേജും,തണ്ണിമത്തനും, ഒക്കെ കൃഷി ചെയ്യുന്ന അവിടുത്തെ മനോഹരമായ ആ കാഴ്ച കണ്ടപ്പോള്‍ ആ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഞങ്ങളുടെ ക്യാമറകളും തയ്യാറെടുത്തു . ആ സന്ദര്‍ശനം ഞങ്ങളെക്കാള്‍ സ്ന്തോഷത്തിലാക്കിയത് അവിടെ ഉണ്ടായിരുന്ന ബംഗ്ലാദേശി സ്വദേശികളായ ജോലി ക്കാരെ ആയിരുന്നു . കൃഷിയിലും ആട് വളര്‍ത്തലിലും മാത്രം ശ്രദ്ധിച്ചു ഒറ്റപ്പെട്ടു- ഒരു പക്ഷെ മുതലാളിയുടെ പീഡനങ്ങളും അനുഭവിക്കുന്നതിന്റെ ഇടയില്‍ കുശലം പറയാന്‍ ലഭിച്ച അവസരം അവരെ അങ്ങേ അറ്റം സന്തോഷിപ്പിച്ചു എന്ന് അവരുടെ മുഖ ഭാവത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു പെരുന്നാളിന്റെ സന്തോഷം ഒരല്പ നേരം അവരുമായും പങ്കിട്ടു .പഴുത്തു നിന്ന പപ്പായയും മാങ്ങയും ഞങ്ങള്‍ക്കായി അവര്‍ പൊട്ടിച്ചു തന്നു. അവരോടൊപ്പം ഒരു ഫോട്ടോ പോസ്സിങ്ങും നടത്തി വീണ്ടും യാത്ര തുടങ്ങി .
വഴിയില്‍ കണ്ട ഒരു കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു വഴിയരികില്‍ ളുഹറും നമസ്കരിച്ചു .എതിരെ ചീറി പാഞ്ഞു പോകുന്ന
ചുരുക്കം ചില ഫോര്‍ വീല്‍ ഡ്രൈവുകള്‍ ഒഴിച്ചാല്‍ റോഡുകള്‍ വിജനമായിരുന്നു .അമിത വേഗതയില്‍ അല്ലെങ്കിലും.. അപകടങ്ങള്‍ പതിയിരിക്കുന്ന പാതകള്‍ പിന്നിലാക്കി പോകവേ പാതയോരത്ത് നിന്നും അനേക അടി താഴ്ചയുള്ള കുന്നിന്‍ ചെരിവിലേക്ക് മറിഞ്ഞു കത്തി നശിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങളും ദൂരെ താഴ്വരത്തായി കണ്ടു .
മലകള്‍ക്ക് അടിയിലോടെയുള്ള തുരംഗങ്ങളും, ദിബ്ബയിലെ കുന്നിന്‍ മുകളിലെ ചൂട് വെള്ളത്തിന്റെ ഉറവയും , റഅസല്‍ ഖൈമയിലെ മ്യുസിയവും , കോര്ഫുകാനിലെ കടല്‍ തീരവും ,ഖല്ബയിലെ പുരാതനമായ പള്ളിയും കണ്ടു അവിടെ നിന്നും അസറും നമസ്കരിച്ചു വീണ്ടും യാത്ര . പടിഞ്ഞാറ് സൂര്യന്‍ അസ്തമനത്തിനു തയ്യാറെടുക്കുമ്പോള്‍ മഅരിബ് നമസ്കാരത്തിന് ഒരു പള്ളിയെ ലക്ഷ്യമാക്കി ഞങ്ങളും നീങ്ങി ഒടുവില്‍ വഴിയരികിലായി കണ്ട പള്ളിയില്‍ നമസ്കാരവും നടത്തി പുറത്തിറങ്ങിയപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ജരാ നരകള്‍ ബാധിച്ചുവെങ്കിലും ഈമാനിന്റെ പ്രകാശം മുഖത്ത് വിരിയിച്ചു ആ നാട്ടുകാരായ നാല് കൂട്ടുകാര്‍ . അവരും നമസ്കാരം കഴിഞ്ഞു കുശലം പറയുവാന്‍ ഒരുമിച്ചു കൂടിയവരാണ് അവരെ കണ്ടപ്പോള്‍ ഹസ്ത ദാനത്തിന്റെ ശ്രേഷ്ഠതയും പറഞ്ഞു നസീര്‍ ആദ്യമായി അവരെ ഹസ്തദാനം ചെയ്തു പിന്നെ പിന്നെ ഞങ്ങള്‍ ഓരോരുത്തരും .പിന്നീട് അവര്‍ ഞങ്ങളോട് വിവരങ്ങള്‍ ചോദിക്കാന്‍ തുടങ്ങി .
കേരളക്കാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ വാചാലരായി ." നഅരിഫു കേരള വ കാലികൂത് .നകൂനു യദ്ഹബ് ഇലാ കാലികൂത് ലിത്തിജാറാത്തി ഖബ്- ല സമാന്‍ " [ഞങ്ങള്‍ കേരളയും കോഴിക്കോടും അറിയും .
കുറെ കാലം മുന്പ് കച്ചവടത്തിന് വേണ്ടി ഞങ്ങള്‍ കോഴിക്കോട് പോകുന്നവര്‍ ആയിരുന്നു .]
പിന്നെയും അവര്‍ നമ്മുടെ നാടിനെ കുറിച്ച് സംസാരിച്ചു .ഇന്ത്യന്‍ നാണയങ്ങള്‍ യു .എ .ഇ .ഉപയോഗിച്ചിരുന്ന കാര്യങ്ങളും ഒക്കെ അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. പ്രവാസത്തിലെ ആദ്യത്തെ ഈ യാത്രയില്‍ എനിക്ക് എല്ലാം വെത്യസ്തമായ അനുഭവം ആയിരുന്നു . അവരുമായി സലാം ചൊല്ലി വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.ദുബായ് വഴിയാണെങ്കിലും സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചില്ല .
ഇനിയുള്ള ഞങ്ങളുടെ ലക്‌ഷ്യം അല്‍ ഐനിലെ ജബല്‍ ഹഫീത്ത് എന്ന ഭീമാകാരമായ മലയായിരുന്നു രാത്രി അല്പം വൈകിയെങ്കിലും ഞങ്ങള്‍ അവിടെ എത്തി. ആകാശം മുട്ടി നില്‍ക്കുന്ന ആ മലയുടെ മുകള്‍ അറ്റം വരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കുത്തനെയുള്ള പാതയില്‍ നിരന്നു നില്‍ക്കുന്ന വഴി വിളക്കുകള്‍ ദൂര കാഴ്ചയില്‍ പോലും അതീവ മനോഹര ദ്രിശ്യമായിരുന്നു ഇത്രയും ഉയരത്തിലേക്ക് കയറുക എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ഭയം തോന്നി എങ്കിലും മലയുടെ നെറുകയില്‍ എത്തി കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ആകാശം
താഴെയാക്കി ഞാന്‍ ആകാശത്തിനു മുകളില്‍ നില്‍ക്കുന്ന പോലെ തോന്നി പാരാവാരം പോലെ നാല് പാടും വാരി വിതറിയ നക്ഷത്ര കുഞ്ഞുങ്ങള്‍ മിന്നി തിളങ്ങുന്ന പോലെ അല്‍ ഐന്‍ സിറ്റി യും ആ നാടും മിന്നി
തിളങ്ങുകയായിരുന്നു

ആകാശത്തില്‍ തൊട്ടുരുമ്മി എന്നപോലെ നില്‍ക്കുന്ന ഈ ഭീമാകാരന്‍ കുന്നിനു മുകളില്‍ നില്‍ക്കുമ്പോഴും ഒരു സമ്മേളന നഗരിയില്‍ എത്തിപ്പെട്ട പ്രതീതിയും എനിക്ക് തോന്നാതിരുന്നില്ല
കാരണം ഈ രാത്രിയില്‍ ഇടതടവില്ലാതെ വരികയും പോകുകയും ചെയ്യുന്ന എണ്ണമറ്റ വാഹനങ്ങളും
കുന്നിന്‍ മുകളിലെ വലിയ മൈതാനത്ത് ഒരു മിച്ചു കൂടിയ അനേക ജനങ്ങളും എന്‍റെ ആശ്ച്ചര്യത്തിനു ആക്കം കൂട്ടി .അവര്‍ കൂട്ടം കൂട്ടമായി പലവിധ വിനോദങ്ങളിലും സമയം ചിലവഴിക്കുന്നു .അങ്ങിങ്ങായി കുട്ടികള്‍ ക്രിക്കറ്റ് കളിയിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നു .ജനങ്ങളുടെ ആരവങ്ങളുടെ ഇടയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കവേ വാദ്യോപകരണങ്ങളുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു ഒരു കൂട്ടം പാകിസ്താനി സ്വദേശികള്‍ വലിയ ഒരു മെഹഫില്‍ സദസ്സ് തന്നെ ഒരുക്കിയിരിക്കുന്നു . മൈതാനത്തിന്റെ ഒരു കോണില്‍ ഒരു പരവതാനി വിരിച്ചു പുരാതനമായ കുറെ വാദ്യോപകരണങ്ങളും നിരത്തി വച്ചു കുറെ ആളുകള്‍ അവര്‍ക്ക് നടുവിലായി ഹാര്‍മോണി പെട്ടിയിലെ ബട്ടണുകളില്‍ വിരലമര്‍ത്തി മുഹമ്മദ് റാഫിയുടെ ഗാനം ആലപിക്കുന്ന ഒരാള്‍ അയാള്‍ക്ക് മുന്നില്‍ നിരന്നിരിക്കുന്ന സദസ്സ് എല്ലാം മറന്നു അതില്‍ ലയിച്ചിരിക്കുന്നു.ശെരിക്കും അവിടെ അവര്‍ ഒരു സംഗീത വിരുന്നു ഒരുക്കുകയായിരുന്നു .
സമയം പ്രഭാതത്തോട് അടുക്കുന്നു പല കാഴ്ചകളും കണ്ടു നടന്നു ഉറക്കമില്ലാത്ത ഒരു കൂട്ടം ജനങ്ങളോട് ചേര്‍ന്നപ്പോള്‍ യാത്രാ ക്ഷീണത്തിന് ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല .എങ്കിലും കൂരിരുട്ടിന്റെ പശ്ചാത്തലത്തില്‍ കുറെ ഫോട്ടോസും ക്യാമറയില്‍ പതിപ്പിച്ചു അബുദാബിയിലേക്കുള്ള മടക്ക യാത്രക്ക് ഞങ്ങള്‍
തയ്യാറായി . ജബല്‍ ഹഫീത്ത് എന്ന മലയിറങ്ങി ഒരു ദിവസത്തെ വിശ്രമം ഇല്ലാത്ത യാത്രക്ക് വിരാമം കുറിച്ച് അബുദാബിയിലെ താമസ സ്ഥലത്ത് എത്തി ചേര്‍ന്നപ്പോഴും ഇനിയും ഒരു യാത്രക്ക് ഞാന്‍ തയ്യാര്‍ എന്ന ഭാവമായിരുന്നു സ്നേഹിതന്‍ നസീറിന്റെത് .അത് മനസ്സിലാക്കിയെന്നു അറിയിക്കുവാന്‍ ഞാന്‍ ഒരു വാചകം കടമെടുത്തു "സഫറോം കാ സിന്ദഗി കഭി നഹി ഖതം ഹോ ജാതീ ഹൈ"
ശരിയായിരുന്നു പതിമൂന്നു വര്‍ഷം മുന്പ് തുടങ്ങിയ യാത്ര ഇന്നും തീരാതെ തുടരുന്നു. മുന്പ് കണ്ട കാഴചകള്‍ വീണ്ടും കണ്ടും പുതിയ കാഴ്ചകള്‍ തേടി പിടിച്ചും പിന്നീട് എത്രയോ പെരുന്നാളുകള്‍ ഇതേ കൂട്ട് കെട്ടില്‍ ഏഴു എമിരേറ്റുകളും ചുറ്റി യാത്ര ചെയ്തിരിക്കുന്നു. . പക്ഷെ പിന്നീട് ഒരിക്കലും പള്ളിയുടെ പുറത്ത് കുശലം പറയാന്‍ ഒരുമിച്ചു കൂടുന്ന ആ നാല് വന്ദ്യ വയോധികരെ കാണാന്‍ കഴിഞ്ഞില്ല ഒരു പക്ഷെ കാലത്തിന്റെ പ്രയാണത്തില്‍ അവര്‍ ഈ ലോകം കഴിഞ്ഞുള്ള മറ്റൊരു ലോകത്തേക്ക് യാത്ര ആയിരിക്കും . "യാത്രകള്‍" അത് ഇനിയും അവശേഷിക്കുന്നു .
മാനത്ത് ശവ്വാലിന്‍ പൊന്‍പിറ. വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. താങ്കള്‍ക്കും കുടുംബത്തിനും
ReplyDeleteസ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..
ഈദ് മുബാറക്!!!!!!!!!!!!
എല്ലാവര്ക്കും ഭക്തി സാന്ദ്രമായ ഒരു പെരുന്നാള്‍ ആശംസ നല്‍കിക്കൊണ്ട് .ആദ്യത്തെ കമന്റും ഇട്ടു വരും അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കാം എന്ന് കരുതി .പക്ഷെ ഉമ്മു അമ്മാര്‍ അതിനുള്ള സാവകാശം തന്നില്ല . തേങ്ങ ഒരു മുഴം മുന്നേ എറിഞ്ഞു .എങ്കിലും ആശംസകളോടെ ....
ReplyDeleteപെരുന്നാളിന്റെ ഓര്‍മ്മകള്‍ എന്റെ സ്നേഹിതന്‍ വളരെ ബങ്ങിയായി അവതരിപിച്ചപ്പോള്‍,എന്റെ ഓര്‍മകളില്‍ തിരമാലകളില്‍ നിന്നും ജനിച്ചു ആഹ്ലാതത്തോടെ ഓടിയടുക്കുന്ന കുഞ്ഞോളങ്ങള്‍ പോലെ മനസ്സില്‍ അലതല്ലുന്നു..വീണ്ടും അവധി ദിനങ്ങള്‍ വരുന്നു...യാത്രകള്‍ തുടരാന്‍ വീണ്ടും ഞങ്ങള്‍ തയ്യാറെടുക്കുന്നു..പുതിയ അനുബവങ്ങല്‍ക്കായ്,പഴയ സംസ്കാരങ്ങള്‍ കാണുവാന്‍,പുതിയ ഇടങ്ങള്‍ തേടി ,തുടര്‍ യാത്രകള്‍,യാത്രകള്‍ അവസനികുന്നില്ല, മരണത്തില്‍ നിന്നുപോലും യാത്ര വീണ്ടും തുടരുകയാണ്...എന്തായാലും സ്നേഹിതാ ..നല്ലെഴുത്തുകള്‍....അതോടോപ്പ്പം പെരുന്നാള്‍ ആശംസകള്‍ നേരത്തെ നേരുന്നു.......
ReplyDeleteപോസ്റ്റുവായിച്ചു,ആത്മാര്‍ഥതയുള്ളവാക്കുകള്‍.
ReplyDeleteപെരുന്നാള്‍ ഓണാശംസകള്‍..
പതിമൂന്നു വര്‍ഷം മുന്പ് തുടങ്ങിയ യാത്ര ഇന്നും തീരാതെ തുടരുന്നു.......ലക്‌ഷ്യം കണ്ടെത്തുന്നത് വരെ യാത്ര തുടരുന്നതാണ് നല്ലത് അല്ലെ...........
ReplyDeleteപെരുന്നാൾ യാത്ര അടിപൊളിയായല്ലേ... എമിറേറ്റ്സുകളിലൂടെയുള്ള യാത്ര... അവിടെയുള്ള കാഴ്ചകൾ എല്ലാം ഇഷ്ടപ്പെട്ടു...
ReplyDeleteആശംസകൾ
വശ്യവും ലളിതവുമായ അവതരണ ശൈലികൊണ്ട് വിരുന്നൂട്ടിയ വിവരണമായാതിനാല്‍ ഇതിലെ യാത്രികരുടെ കൂടെ ഞാനും ഉണ്ടായിരുന്നു!
ReplyDeleteപെരുന്നാളിന് ഉറങ്ങി ആസ്വദിക്കുന്നവര്‍ക്കിടയില്‍ ഒരു വേറിട്ട അനുഭവം ...
ആശംസകള്‍
werry good story
ReplyDeleteaashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............
ReplyDeleteയാത്രാവിവരണം മനോഹരമായി.. നേരില്‍ കാണുകയും അനുഭവിക്കുഅകയും ചേയ്ത കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ട പോലെ..!!
ReplyDeleteമനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. താങ്കള്‍ക്കും കുടുംബത്തിനും ഇത്തിരി വൈകിയ, സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..
ReplyDeleteവിഷുദിനാശംസകൾ.