Friday, 1 July 2011

എഴുതുവാന്‍ കഴിയാതെ വന്നപ്പോള്‍ ....

എഴുതുവാന്‍ ഒന്നുമില്ല എന്ന തോന്നല്‍ ഉടലെടുത്തപ്പോള്‍ ഞാന്‍ ... എന്തൊക്കെയോ എഴുതണം എന്ന ഭാവം കാണിച്ച പേനയെ തിരികെ ഉടുപ്പിന്റെ കീശയില്‍ തിരുകി . ഇന്നും ഞാന്‍ എഴുതപ്പെടില്ല എന്ന തോന്നല്‍ കൊണ്ടാവാം മേശ വിരിപ്പിന്റെ മുകളില്‍ സ്ഥാനം പിടിച്ച കടലാസുകള്‍ കാറ്റില്‍ ഇളകി പറന്നു ഒന്നല്ല കുറെയേറെ കടലാസുകള്‍. എല്ലാം പെറുക്കി അടുക്കി വച്ചു . കുറെ കാലം മുന്പ് എഴുതിവച്ച എന്‍റെ ഡയറികളില്‍ ഒന്നെടുത് വെറുതെ പേജുകള്‍ മറിച്ചു .നാട്ടില്‍ ഉരുള്‍ പൊട്ടല്‍ നാശം വിതച്ച നാളുകള്‍ കവിതപോലെ എഴുതിയിട്ട വരികള്‍ ഇങ്ങനെ തുടങ്ങുന്നു
"ഭൂമിതന്‍ നൊമ്പരം "
ഓര്‍ക്കുമോ നീ എന്നെ ഒരു വേളയെങ്കിലും
നിന്‍ ഭാരം ചുമക്കുന്ന ഭൂമിയാമെന്റെ
ഹൃദയാന്തരാളത്തില്‍ നിന്നുമുയിര്‍ കൊള്ളും
ഗദ്ഗധം കേള്‍ക്കുമോ ...നീ ഒരു നിമിഷമെങ്കിലും
മണ്ണില്‍ നിന്നുയിര്‍ കൊണ്ട മനുഷ്യ ശരീരമേ
ഒരു നാളില്‍ എന്‍ മടിത്തട്ടില്‍ പിറന്ന -നിന്‍
നിസ്സഹായത കണ്ടു ഞാന്‍ നിന്നെ നീയാക്കി
അന്ന് സ്നേഹിച്ചു നീ എന്നെ അഗാധമായി
വര്‍ണ്ണനാതീതമാം സൌന്ദര്യമെന്നു -നീ
എന്‍റെ അഴകിനെ പാടി പുകഴ്ത്തി
നിന്‍ കഥകളില്‍ കവിതകളിലോക്കെയും
എന്‍ പ്രകൃതി ഒരു സ്ഥിരം അധിതിയായ്
ഹരിത വൃക്ഷങ്ങളെന്നെ സൌന്ദര്യ വതിയാക്കി
പുഴകളും നദികളും എന്‍ വിരിമാറിലൂടെ
ഒഴുകി എന്‍ മണ്ണിനെ നനവുള്ളതാക്കി
ആടാതെ ഉലയാതെ ഉറപ്പിച്ചു നിര്‍ത്തിയ
പര്‍വതങ്ങളും എന്നിലുണ്ടായിരുന്നു
എന്നോ ഒരിക്കല്‍ ഭ്രാന്തനായ് മാറി -നീ
എന്‍ വിരി മാറില്‍ താണ്ടവമാടി
എന്നെ ഉറപ്പിച്ചു നിര്‍ത്തിയ പര്‍വതങ്ങള്‍
നിന്‍ ബാലിഷ്ടമാം കരങ്ങളാല്‍ തകര്‍ത്തുടച്ചു
എന്നിലുടൊഴുകിയ പുഴകളിന്‍ തെളിനീരിനെ
കാഠിന്യ വിഷമയം ഉള്ളതാക്കി
പച്ച പുതച്ച എന്നിലെ വൃക്ഷങ്ങളെ വെട്ടിയെറിഞ്ഞു
എന്‍ മണ്ണിനെ നീ ഇന്ന് തരിശാക്കി മാറ്റി
ഒക്കെയും പരിണിത ഭലമായി ഇന്ന് ഞാന്‍-
ഭൂകമ്പങ്ങളുടെ വിളനിലമാകുന്നു
എല്ലാം കണ്ടിട്ടും കാണാതെ ഗമിക്കുന്നു ഭ്രാന്തമായി വീണ്ടും നീ എന്നിലൂടെ
സ്വയം നശിക്കുവാന്‍ നാശം വിതക്കുന്നു
മണ്ണിന്റെ മണമുള്ള മനുഷ്യ ശരീരമേ ..

Friday, 14 January 2011

അക്ഷരങ്ങളുടെ സഹയാത്രികന്‍.



ഞാന്‍ അബുദാബിയില്‍വെച്ച് കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ. വളരെ അവിചാരിതമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. കാരണം അയാള്‍ എനിക്ക് അപരിചിതനായിരുന്നു. പള്ളിയില്‍ നിന്നും അസര്‍നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ സലാംപറഞ്ഞു ഹസ്തദാനം ചെയ്തു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ കണ്ടു മുട്ടി .

ഒരിക്കല്‍ ഞാന്‍ പേര് ചോദിച്ചു.

"ഐഫെര്‍ ഉബെഹ്സ്"

മലയാളിയാണ്. അത് കൊണ്ട് തന്നെ ആ പേര് കേട്ട് ഞാന്‍ ഞെട്ടി; അത്ഭുതപ്പെട്ടു!
ആദ്യമായി കേള്‍ക്കുന്ന ഒരു നാമം!
ഈജിപ്തില്‍ ജീവിച്ച ഒരു പ്രശസ്തനായ എഴുത്തുകാരന്റെ പേരാണ് ഇതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞു.
എഴുത്തുകാരന്‍ എന്ന നിലയില്‍ മകന്‍ പ്രശസ്തനാവനം എന്ന ആഗ്രഹവുമായി അയാളുടെ ബാപ്പയിട്ട പേരാണത്രേ അത് . അതിന്റെ പൂര്‍ത്തീകരണം ആഗ്രഹിച്ചു ആവണം അയാളും എഴുത്തിന്റെ ലോകത്തേക്ക് നടന്നു കയറിയത്.

ഇപ്പോഴും അയാള്‍ ആരും അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ്! പക്ഷെ അറിയപ്പെടാന്‍ ശ്രെമിക്കുന്നുമില്ല!
പലപ്പോഴായി എഴുതി കൂട്ടിയ കവിതകളും കഥകളും അയാളുടെ കാറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിലപ്പോള്‍ കവിതകളുടെ ലോകം. ചിലപ്പോള്‍ കഥകള്‍ മെനഞ്ഞെടുക്കുന്ന തിരക്കില്‍. പല സ്ഥാപനങ്ങളില്‍ പല ജോലികള്‍ ചെയ്തു.പക്ഷെ ഉറക്കവും വിശ്രമവും എഴുത്തും എല്ലാം തന്‍റെ കാറിനുള്ളില്‍!

പലപ്പോഴും ഒരു പാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ലോകത്തിലെ പല സംഭവങ്ങളെ കുറിച്ചും;
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ നോക്കിയും മരുഭൂവിലെ പച്ചപ്പിനെ ചൂണ്ടിയും പ്രക്ര്തിയോട് ചേര്‍ന്നു നിന്ന്
സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് വാചാലനാകും. ആകാശത്തിലെ മേഖക്കൂട്ടങ്ങളെ നോക്കി കവിത ചൊല്ലും കണ്ണില്‍ കാണുന്നതൊക്കെയും ഐഫെര്‍ ഉബെഹ്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ സാഹിത്യ ഭാവനയില്‍ കവിതകളും കഥകളുമായി രൂപം പ്രാപിക്കും .

എന്ത് കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ ശ്രെദ്ധിക്കപ്പെട്ടില്ല എന്ന എന്‍റെ ചോദ്യത്തിനു പെട്ടെന്ന് മറുപടി വന്നു:

"എന്തിനു വേണ്ടി ഞാന്‍ ശ്രെദ്ധിക്കപ്പെടണം ? എന്നെപ്പോലെ ലോകം അറിയപ്പെടാതെ എത്രയോ എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്നും എത്രയോപേര്‍ ജീവിച്ചിരിക്കുന്നു. മലയാള ഭാഷക്ക് എന്‍റെ കൃതികള്‍ ഒരു മുതല്‍കൂട്ട് ആകുന്നെങ്കില്‍ ഞാന്‍ തൃപ്തനാണ്"

ഞാന്‍ ചിന്തിച്ചു... ശെരിയാണ് എത്രയോ എഴുത്തുകാര്‍.. അവരുടെ ഒക്കെ തൂലികയില്‍ നിന്നും ജന്മമെടുത്ത എത്രയോ സാഹിത്യ സൃഷ്ടികള്‍ വെളിച്ചം കാണാതെ ....ഒടുവില്‍ എല്ലാം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു സാഹിത്യവും എഴുത്തും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.

അസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!

വളരെ നാളുകള്‍ക്കു ശേഷം....ഇന്ന് ഓര്‍മ്മകളുടെ പത്തായ ചെപ്പില്‍ ഏതോ ഒരറ്റത്ത് മാറാലകളില്‍ കുടുങ്ങിക്കിടന്ന ഉബെഹ്സിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിച്ചു. കാരണം എഴുത്തിന്റെ ലോകത്തേക്ക് എന്നെ ക്ഷണിക്കുകയും അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആകാന്‍ എന്നെ പ്രേരിപ്പിക്കയും അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും എന്നെ ഓര്‍മ്മിപ്പിച്ചത് ഐഫെര്‍ ഉബെഹ്സ് ആയിരുന്നു.

ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?

Thursday, 30 December 2010

പുതു വര്‍ഷം


ഓഫീസിലെ ജോലി കഴിഞ്ഞു വന്നപ്പോള്‍ അവന്റെ കയ്യില്‍
പുതിയ ഒരു കലണ്ടര്‍ ഞാന്‍ കണ്ടു പതിവിലും വിപരീതമായി അവന്റെ മുഖം പ്രസന്നമായിരുന്നു ഞാന്‍ ചോദിക്കുന്നതിനു മുന്പ് തന്നെ അവന്‍ വാചാലനായി പുതു വര്‍ഷമല്ലേ ബോസ്സ് എനിക്ക് രണ്ടു ദിവസം കൂടി എക്സ്ട്രാ ലീവ് തന്നു .ഹോ അടിച്ചു പൊളിക്കണം ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമാ പുതു വര്‍ഷം വരിക ആഖോഷത്തിനു ഒരു കുറവും വരാന്‍ പാടില്ല നാളെ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് പോകണം .
ഇത്രയും പറഞ്ഞു എന്തൊക്കെയോ ഒരുക്കങ്ങളുമായി അവന്‍ തിരക്കിലായി .. ഒരു നിമിഷം എന്റെ മനസ്സ് ചിന്താധീതനായി ... കലണ്ടറില്‍ താളുകള്‍ അവസാനിച്ചു .ഇനി പുതിയ ഒരു കലണ്ടര്‍ "2011 " ഒരു വര്‍ഷം കൂടി വിട വാങ്ങുന്നു .ഒപ്പം പുതിയ ഒരു വര്‍ഷത്തിന്റെ സമാഗതം .എനിക്ക് ഒരു വയസ് കൂടി കൂടുതലായി .എനിക്ക് ദൈവം ഈ ഭൂമിയില്‍ അനുവദിച്ച കാലയളവില്‍ ഒരു വര്‍ഷം കൂടി കുറഞ്ഞു .ദൈവം കുറിച്ച് വച്ച എന്റെ ചവിട്ടടികളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു മരണത്തിലേക്ക് ഞാന്‍ വീണ്ടും അടുത്തു കൊണ്ടേ ഇരിക്കുന്നു . ആകാശത്തില്‍ വര്‍ണ്ണ പ്രഭാപൂരം നിറച്ചു ലോകമെങ്ങും പുതു വര്‍ഷത്തെ വരവേറ്റു ആഖോഷത്തില്‍ മതിമറക്കുമ്പോള്‍ .. എന്റെ ഹൃദയത്തിന്റെ അന്തരംഗം ..ഭയ - ചകിതമാകുന്നു മരണത്തിലേക്ക് അടുക്കുന്ന സത്യത്തെ മറന്നു കൊണ്ട് വര്‍ഷങ്ങളുടെ എണ്ണം മാറി മറിയുന്നതില്‍ നാം ആഹ്ലാദിക്കുന്നുവോ??? ..തിന്മകളെ ക്കാള്‍ നമയുടെ തുലാസിന് മുന്‍‌തൂക്കം നേടി തരുന്ന നാളുകളാകട്ടെ ഈ പുതു വര്‍ഷത്തില്‍ നമ്മോടൊപ്പം ...

Friday, 17 December 2010

നന്മകളുടെ പൂന്തോട്ടം

വിശാലമായ മതില്‍ കെട്ടും അതിനുള്ളിലായി തണല്‍ വിരിച്ചു ഉയര്‍ന്നു നില്‍ക്കുന്ന
കിളിച്ചുണ്ടന്‍ മാവും ഒക്കെയായി ഇതാ എന്റെ മദ്രസ . പാതയോരത്ത് നിന്നും ഗേറ്റ് കടന്നു പടികള്‍ ഇറങ്ങിയാല്‍ എത്തുന്നത് എന്റെ പ്രിയപ്പെട്ട മദ്രസയുടെ വിശാലമായ ഹാളിലേക്കാണ്..ഗേറ്റിനു മുകളില്‍ ലോഹം കൊണ്ട് ആലേഖനം ചെയ്ത അക്ഷരങ്ങള്‍
d .k .i .m .v .b [ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്] എന്നതിനെ സൂചിപ്പിക്കുന്നു .ഹാളില്‍ നിന്നും എല്ലാ ക്ലാസ്സ്‌ റൂമുകളിലേക്കും
കടക്കാന്‍ വാതിലുകള്‍ ഉണ്ട് എന്റെ ജീവിതത്തിലെ ഏതെല്ലാം നന്മകള്‍ എനിക്കവകാശപ്പെടുവാന്‍ അര്‍ഹത ഉണ്ടെങ്കില്‍ അതെല്ലാം ഈ മദ്രസയുടെ ബഞ്ചുകളില്‍ ഇരുന്നു എന്റെ ബഹുമാന്യരായ , പ്രിയപ്പെട്ട, ഉസ്താദുമാരില്‍ നിന്നും കേട്ട് പഠിച്ച അറിവിന്റെ പ്രകാശത്തില്‍ നിന്നും ഉയിര്‍ കൊണ്ട നന്മകള്‍ മാത്രമാണ് . എന്റെ കുട്ടിക്കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് മദ്രസയിലെ പഠനം ആയിരുന്നു അത് കൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും നല്ല മാര്‍ക്കും നേടിയിരുന്നു .ഞാനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ചില ഉത്തരവാദിത്തങ്ങള്‍ എന്റെ പിതാവ് ഉസ്താദ് മാര്‍ക്ക് കൂടി വിട്ടു കൊടുക്കുമായിരുന്നു .എന്തെങ്കിലും കുസ്ര്‍തികള്‍ ഞാന്‍ ഒപ്പിച്ചാല്‍ അത് എന്റെ പിതാവിന്റെ ചെവിയില്‍ എത്തും വീട്ടിലെ കുസ്ര്തികള്‍ ഉസ്താദുമാരുടെ ചെവിയിലും എത്തും അത് കാരണം അടക്കത്തോടെ ആയിരുന്നു എന്റെ വളര്‍ച്ച .എന്റെ മദ്രസ പഠന കാലം ഏഴാം തരം വരെയായിരുന്നു ക്ലാസുകള്‍ ഉണ്ടായിരുന്നത് ഞാനും അതുവരെ അവിടെ പഠിച്ചു പിന്നീട് ഉള്ള മത പഠനം അന്വേഷിച്ചു പോയത് അറബിക് കോളേജിലേക്ക് ആയിരുന്നു. മദ്രസയില്‍ അന്ന്[അര ]എന്ന ക്ലാസ്സിലാണ് ആദ്യമായി കുട്ടികള്‍ എത്തുന്നത് അക്ഷരങ്ങള്‍ അവിടുന്ന് പഠിച്ചു ഒന്നാം ക്ലാസ്സിലേക്ക്... ഞാന്‍ അഡ്മിഷന്‍ കിട്ടുന്നതിനു മുന്പ് തന്നെ അയല്‍ വാസികളായ മുതിര്‍ന്ന കുട്ടികളോടൊപ്പം മദ്രസയില്‍ പോകുമായിരുന്നു അന്ന് അരയില്‍ പഠിപ്പിച്ചിരുന്ന ഉസ്താദിന്റെ മുഖം ഇന്നും എന്റെ ഓര്‍മയില്‍ നിലകൊള്ളുന്നു.എന്നോട് എന്നല്ല എല്ലാ കുട്ടികളോടും അങ്ങേ അറ്റം സ്നേഹമുള്ള ആ ഉസ്താദ്‌ എന്റെ പ്രഥമ അധ്യാപകനായത് കൊണ്ടായിരിക്കാം ഇന്നും വ്യെക്തമായി പ്രകാശമുള്ള ആ മുഖം ഓര്‍മയില്‍ നിലകൊള്ളുന്നത് .ഒരായിരം നന്മകള്‍ കുഞ്ഞു മനസ്സുകളില്‍ സമ്മാനമായി നിറക്കുന്ന നന്മകളുടെ കേന്ദ്രമാണ് മത പാഠശാലകള്‍ . രാവിലെ പ്രഭാത ക്ലാസ്സു കഴിഞ്ഞാണ് സ്കൂളിലേക്കുള്ള യാത്ര. അതിരാവിലെ എഴുനേറ്റു പോകണം ദിവസത്തിന്റെ ആദ്യം ലോകം മുഴുവനും അതിലുള്ളവയും സൃഷ്‌ടിച്ച പടച്ച തമ്പുരാന്റെ സ്മരണയില്‍ സൂറ ഫാത്തിഹ ചൊല്ലി തുടങ്ങുന്ന മത പഠനം. രാവിലെ പഠിക്കുന്നത് ഹൃദയത്തില്‍ പെട്ടെന്ന് ഉറയ്ക്കും അതായിരിക്കാം പ്രഭാത ക്ലാസ്സിന്റെ ഉദ്ദേശം . പക്ഷെ ഇന്നുള്ള കുട്ടികള്‍ക്ക് ഈ അനുഭവം കിട്ടുമെന്ന് തോന്നുന്നില്ല. ഒരുപാട് പുസ്തകങ്ങളും ചുമലിലേറ്റി അതിരാവിലെ സ്കൂളിലേക്കാണ് യാത്ര മദ്രസകളും മത പഠനവും അന്യമായി കൊണ്ടിരിക്കുന്നു മാതാപിതാക്കള്‍ പോലും ദീനിന്റെ പരിതി വിട്ടു വിദൂരമാകുന്ന
അവസ്ഥയില്‍ പാവം പുതു തലമുറയിലെ കുഞ്ഞു മക്കള്‍ എന്ത് ചെയ്യും ദീനീ വിദ്യാഭ്യാസം മറന്നു പോയ പുതിയ തലമുറ മദ്യത്തിന്റെയും അക്രമത്തിന്റെയും വഴിയിലേക്ക് എത്തിയിരിക്കുന്നു . പിതാക്കള്‍ വിദേശത്ത് നിന്നും അയക്കുന്ന സമ്പത്തില്‍ സുഭിക്ഷമായി കഴിയുന്ന കുടുംബം ടെലി വിഷന് മുന്നില്‍ ദിവസങ്ങള്‍ കൊഴിക്കുമ്പോള്‍ മക്കള്‍ മോശമായ കൂട്ട് കെട്ടുകളില്‍ കുടുങ്ങി നശിക്കുന്നു മാതാ പിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കല്‍ മറന്നു അവരെ വരച്ച വരയില്‍ നിര്‍ത്തുന്ന മക്കള്‍ ജീവിക്കുന്ന കാലം വന്നു കഴിഞ്ഞു . ഉസ്താദുമാര്‍ പഠിപ്പിച്ചിരുന്നു ദീനിന്റെ വഴി "മാതാപിതാക്കളോട് ഛെ എന്ന് പോലും പറയാന്‍ പാടില്ല "മാതാവിന്റെ കാല്‍പാദത്തിനടിയിലാണ് സ്വര്‍ഗം "അവര്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയത്‌ പോലെ, കരുണ കാണിച്ച പോലെ, അവര്‍ക്കും നീ കരുണ ചൊരിയണം എന്ന് പ്രാര്‍ത്ഥിക്കണം "ഇതൊക്കെ മറന്നു മക്കള്‍ ഇന്ന് നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .ലോകം ഉണ്ടായ കാലം മുതല്‍ മനുഷ്യന്റെ ശത്രു ആയ പിശാചു നന്മയുടെ വഴിയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു .കാലത്തിനൊത്ത് കോലം മാറാന്‍ പഠിപ്പിക്കുന്ന പുത്തന്‍ വാദികള്‍ പെരുകുന്നു പണത്തിനു വേണ്ടി ദീനിനെ വളച്ചൊടിക്കാന്‍ തുടങ്ങി കഴിഞ്ഞു .ഒരു കാലത്ത് വീടിനു മുകളില്‍ ഇരിക്കുന്ന ആന്റിന കണ്ടാല്‍ കുരിശുള്ള വീട് എന്ന് പറയുന്ന ,ടി .വി - യെ ഇബ്ലീസ്‌ പെട്ടി എന്ന് പറയുന്ന സമൂഹം ഇന്ന് അതില്ലാതെ ഉറങ്ങാത്ത അവസ്ഥയില്‍ എത്തി എന്ന് പറയുമ്പോള്‍ അതും പുരോഗമനം ആണ് എന്ന് വാദിക്കാന്‍ ഇസ്ലാമിന്റെ ലേബലില്‍ ആയിരങ്ങള്‍ ഉണ്ടായിരിക്കുന്നു . മുഖവും മുന്കയ്യും കാല്പാദവും ഒഴികെയുള്ളത് സ്ത്രീയുടെ ഔരത് ആണ് എന്ന് ഉസ്താദുമാര്‍ പഠിപ്പിച്ചു . ഇന്ന് ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കാം എന്ന് ആലോചിച്ചു പുതിയ മോഡല്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഈ സമൂഹം തുടങ്ങിയിരിക്കുന്നു .പേരിനു മാത്രം വസ്ത്രം ധരിക്കുന്ന പാശ്ചാത്യര്‍ രണ്ടു തലമുറകള്‍ കഴിയുമ്പോള്‍
അതിന്റെയും ആവശ്യമില്ല എന്ന് ഈ ലോകത്തിനു കാണിച്ചു തരും . അവര്‍ കാണിക്കുന്നത് എന്തും നല്ലത് എന്ന് അന്ഗീകരിക്കാന്‍ ലോകത്തെ മനുഷ്യര്‍ പഠിച്ചു കൊണ്ടിരിക്കുന്നു ഇസ്ലാം നല്ലത് പഠിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ഇസ്ലാമിനെ നശിപ്പിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‌ മനുഷ്യ ഹൃദയത്തില്‍ നിന്നും ഈമാന്റെ വേരിനെ അറുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ശ്രെമിക്കുന്നു .മനുഷ്യന്‍ യാഥാര്‍ത്യത്തിലേക്ക് മടങ്ങണം മാനുഷിക മൂല്യങ്ങള്‍ നില നില്ക്കാന്‍ മനുഷ്യന്‍ തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു മതങ്ങള്‍ പരസ്പരം സഹോദര്യത്തില്‍ കഴിഞ്ഞ നമ്മുടെ നാട്ടില്‍ ഇന്ന് അവര്‍ തമ്മിലുള്ള വൈരം പുറത്തു കാണിച്ചു കൊണ്ടിരിക്കുന്നു . അന്യ മതസ്തരോട് മമത കാണിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ എന്ന മുസ്ലിം കള്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ മറന്നു പോയിരിക്കുന്നു അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചു ഇങ്ങനെ എണ്ണമറ്റ ഇസ്ലാമിന്റെ അറിവുകള്‍ പഠിപ്പിച്ചു തന്ന ഉസ്താദുമാര്‍ എനിക്കെന്നും വലിയവരാണ് ഇന്നും മാതാപിതാക്കള്‍ കഴിഞ്ഞാല്‍ എന്റെ പ്രാര്‍ത്ഥനയില്‍
അവര്‍ക്കാണ് സ്ഥാനം . പുതിയ തലമുറയുടെ നന്മക്കു വേണ്ടി,മനുഷ്യന്റെ നന്മക്കു വേണ്ടി ദീന്‍ പഠിപ്പിക്കാന്‍ ഓരോ മാതാ പിതാക്കളും ബാധ്യസ്ഥരാണ് അതിനു മദ്രസകള്‍ സജീവമാകണം ലോകത്ത് നന്മ പുലരട്ടെ ................

Friday, 10 December 2010

മരണത്തിന്റെ ചിത്രം

കൂട്ടമായുള്ള കാക്കകളുടെ കരച്ചില്‍ കേട്ടാണ് രാവിലെ ഞാന്‍ ഉണര്‍ന്നത് ജനല്‍ പാളികള്‍ തുറന്നു പുറത്തേക്കു നോക്കി കണ്ണുകളിലേക്കു സൂര്യ രശ്മികള്‍ പാഞ്ഞു കയറി ഒന്നും കാണാന്‍ കഴിഞ്ഞില്ല കണ്ണുകള്‍ മുറുകെ അടച്ചു വീണ്ടും തുറക്കാന്‍ ശ്രെമിച്ചു ..ജോലിയില്ലാത്ത ദിവസം ഞാന്‍ ഇങ്ങനെയാണ് ബോധമില്ലാതെ ഉറങ്ങും വളരെ വൈകി ഉണരും
ഒരു ചിട്ടയുമില്ലാത്ത ദിവസമായിരിക്കും അന്ന് .കാക്കകള്‍ കരഞ്ഞു കൊണ്ടേ ഇരുന്നു അവറ്റകള്‍ ആര്‍ത്തു കരഞ്ഞു അങ്ങുമിങ്ങും പറന്നു കൊണ്ടിരിക്കുന്നു അതിന്റെ കാരണമായിരുന്നു എന്റെ കണ്ണുകള്‍ പരതാന്‍ തുടങ്ങിയത് ഒടുവില്‍ ഞാനത് കണ്ടു പിടിച്ചു വൈദ്യുത ലൈനില്‍ തൂങ്ങിയാടുന്ന ഒരു കാക്ക പെണ്ണിന്റെ ചേതനയറ്റ ശരീരം ..ഒരു മരണത്തില്‍ നിന്നുമുണര്‍ന്ന എന്റെ മുന്നില്‍ മറ്റൊരു മരണത്തിന്റെ ചിത്രം മനുഷ്യനെ മണ്ണിനടിയില്‍ സംസ്കരിക്കാന്‍ പഠിപ്പിച്ച ഒരു ജീവിയുടെ മരണം...

Friday, 3 December 2010

കള്ളി മുള്‍ ചെടി


ഒരു വെള്ളിയാഴ്ച ദിവസം. ഉച്ച ഭക്ഷണം കഴിഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു ഉറക്കം പെട്ടെന്ന് തന്നെ എന്നെ കീഴടക്കി .പക്ഷെ എന്റെ മൊബൈല്‍.. അവനു ഉറക്കം വന്നില്ല എന്റെ ഉറക്കത്തിന്റെ നിശബ്ദതയെ തട്ടി തകര്‍ത്തു കൊണ്ട് അവന്‍ അലറി വിളിച്ചു .ചെവിയോടു അടുപ്പിച്ച മൊബൈല്‍ ശബ്ദത്തില്‍ ഞാന്‍ അറിഞ്ഞു അങ്ങേ തലയ്ക്കല്‍ അവനായിരുന്നു എന്റെ സ്നേഹിതന്‍ ."പെട്ടെന്ന് റെഡി ആകൂ ഞാന്‍ ഇപ്പോള്‍ അവിടെ എത്തും"
ഇങ്ങനെ പറഞ്ഞു ഫോണ്‍ വച്ചു ഞാന്‍ കരുതി എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കും ഞാന്‍ എഴുനേറ്റു തയ്യാറെടുത്തു ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ താഴെ കാറിന്റെ ഹോണ്‍ മുഴങ്ങി എപ്പോഴും ഇങ്ങനെയുള്ള യാത്രകളില്‍ കൂടെയുണ്ടാവാറുള്ള അവന്റെ സഹായികള്‍ എല്ലാവരും പിന്‍ സീറ്റില്‍ ഉണ്ടായിരുന്നു . ഒളിമ്പസ് മെഗാ സൂം പ്രൊഫഷനല്‍ ക്യാമറ , ലാപ്‌ ടോപ്‌ ,പിന്നെ കുറെ പുസ്തകങ്ങള്‍ ,കുറെ സി ഡി കള്‍ .ഇന്നെങ്ങോട്ടാണാവോ സാഹസിക യാത്ര ? എന്ന എന്റെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയില്‍ മറുപടി ഒതുക്കി അവന്‍ ഡ്രൈവിംഗ് ആരംഭിച്ചു . ഇടയ്ക്കു പലകാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു കൂട്ടത്തില്‍ അവന്‍ പറഞ്ഞു നമ്മള്‍ കള്ളിമുള്‍ ചെടി അന്വേഷിച്ചു പോകയാണ് . അപ്പോള്‍ ഞാനും പൊട്ടിച്ചിരിച്ചു മുന്പ് അവന്‍ ചിരിച്ച അതേ റേഞ്ചില്‍ . എങ്ങനെ ചിരിക്കാതിരിക്കും രാജസ്ഥാനിലെ മരുഭൂമിയില്‍ കാണുന്ന ഈ കള്ളിമുള്‍ ചെടി ഇവിടെ യു ഏ ഈ യില്‍ കിട്ടില്ലലോ. ഞാന്‍ പറഞ്ഞു നോക്കി അത് ഇവിടെ കിട്ടില്ലെടോ . നോക്കാം എന്ന് അവനും .മനസ്സില്‍ വിചാരിക്കുന്നത് നേടണം അത് അവന്റെ വാശിയാണ് അത് കൊണ്ട് ഞാന്‍ വിട്ടു കൊടുത്തു . മരുഭൂമി ആയിരുന്നു അവന്റെ ലക്‌ഷ്യം . ലകഷ്യത്തോടെയുള്ള ഡ്രൈവിംഗ് മര്‍ഫയും താരിഫും റുവൈസും കടന്നു വീണ്ടും .... നാല് കണ്ണുകളും പരതുകയായിരുന്നു വിജനമായ പാതയുടെ ഇരു ഭാഗത്തുമുള്ള മരു കുന്നുകളില്‍ . ഇനി സിലയാണ് സൗദിയിലേക്കുള്ള പ്രവേശന കവാടം അത് വളരെ അടുത്തായിരിക്കുന്നു .കാരണം കടന്നു പോകുന്ന ഓരോ വാഹനവും സൗദി രെജിസ്ട്രേഷന്‍ . അബുദാബിയില്‍ നിന്നും ഇത്രയും ദൂരം കള്ളി മുള്‍ ചെടി തേടി ഒരു ദീര്‍ഘ യാത്ര , ഡ്രൈവിങ്ങില്‍ മുഷിവില്ലാത്ത ഒരു ചങ്ങാതി ,ഒടുവില്‍ കള്ളിമുള്‍ ചെടിയില്ലാതെ മടക്കം എങ്കിലും ഈ യാത്രയില്‍ അവന്റെ ക്യാമറ കുറെയേറെ നല്ല ചിത്രങ്ങള്‍ ഒപ്പിയെടുത്തിരുന്നു കൂടെ കുറെ യാത്രാ അനുഭവങ്ങളും ...

Tuesday, 23 November 2010

ഓര്‍മ്മകള്‍


കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തും രണ്ടു ചെറു പെട്ടി കടകളും ഒഴിച്ചാല്‍ ..ഇടയ്ക്കു വന്നു പോകുന്ന ബസുകളില്‍
നിന്നും ഇറങ്ങുന്നവര്‍ അവിടെ അല്പം തങ്ങാന്‍ പോലും ക്ഷെമ കാണിക്കുന്നില്ല .ഒരുകാലത്ത് പ്രതാപത്തിന്റെയും ആള്‍ തിരക്കിന്റെയും ഉന്നതിയിലായിരുന്നു ഈ കൊച്ചു കവല. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ സജീവമാകുന്ന
ദിവസ ചന്ത ഏതു വിലകൂടിയ മത്സ്യവും അവിടെ ലഭ്യമായിരുന്നു അവിടുത്തെ ആരവം രണ്ടു കിലോമീറ്റര്‍ അപ്പുറത്തുനിന്നും കേള്‍ക്കാമായിരുന്നു
പരിസര ഗ്രാമങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു ഈ കവലയില്‍ , . കൈപന്തു കളിക്കുവാന്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന ഗ്രാമ വാസികളായ കുറെ ചെറുപ്പക്കാര്‍, റേഡിയോ പാര്‍കില്‍ വാര്‍ത്ത കേള്‍ക്കാന്‍
എത്തുന്ന മധ്യ വയസ്കര്‍, ഇങ്ങനെ എല്ലാം കൊണ്ടും എനിക്കും പ്രിയപ്പെട്ടതായിരുന്നു ഈ ഗ്രാമം . പഞ്ചായത്തിന്റെ വകയായി നിര്‍മിച്ചു കിട്ടിയ - മൂന്നു ഭാഗത്ത്‌ നിന്നും വെള്ളം കോരാന്‍ സൌകര്യമുള്ള ഒരു കിണര്‍ അതാണ്‌ ഇന്നും പഴയ ഓര്‍മകള്‍ക്ക് കൂട്ടായി
ഓരോ ഗ്രമാവാസിയോടും ഒപ്പമുള്ളത് .പടിഞ്ഞാറ്റതിലും
കിഴക്കതിലും കുഴിവിളയും കുരന്തരയും പുന്നമൂടും അങ്ങനെ കുറെ അധികം നല്ല കാരണവന്‍ മാര്‍ ജീവിച്ചിരുന്ന
വലിയ കുടുംബങ്ങളും വയലേലകളില്‍ വിളവ്‌ ഇറക്കലും പിന്നെ കൊയ്തും മെതിയും ഒക്കെയായി സന്തോഷമായി ജീവിച്ചവര്‍ അവിടുത്തെ ഗ്രാമീണര്‍, ഇന്ന് ഗത കാലത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ഒന്ന് പൊട്ടി കരയാന്‍ പോലും കഴിയാത്ത വേദനിക്കുന്ന ഹൃദയവുമായി ... ആ ഓര്‍മ്മകള്‍ എന്റെ കണ്ണുകളെ ആയിരുന്നു ഈറന്‍ അണിയിച്ചത് .